Monday 26 May 2014

മരുമക്കളെ ശ്രദ്ധിച്ചു തെരഞ്ഞെടുക്കുക

മരുമക്കളെ ശ്രദ്ധിച്ചു തെരഞ്ഞെടുക്കുക

കല്യാണം ആലോചിക്കുമ്പോള്‍ വിദ്യാഭ്യാസം, സാമ്പത്തിക സ്ഥിതി, ശരീര ഘടന കുടുബ സ്ഥിതി ഒക്കെ പൊരുത്തപ്പെടുന്നതു ആവാന്‍ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ ആരാണോ താഴ്ന്ന നിലയില്‍ ഉള്ളത്, അവരുടെ തലത്തിലേക്ക് എല്ലാവരും താഴും. ഉയര്ന്നതലത്തില്‍ ഉള്ളവരുടെ തലത്തിലേക്ക് താഴ്ന്നവര്‍ ഉയരാന്‍ വലിയ പാടാ. ഇല്ലെങ്കില്‍ സൗകര്യം കിട്ടുമ്പോള്‍ അവര്‍ മറ്റുള്ളവരെ കൂടി വലിച്ചു താഴ്ത്തും. പിന്നെ അതില്‍ നിന്നും ബന്ധപ്പെട്ടവരേ ഉയരാനും സമ്മതിക്കില്ല. ഒഴിയാനും പറ്റില്ല. അതാണ്‌ പ്രശ്നം.

അത് കൊണ്ട് കുടുംബങ്ങളിലേക്ക്‌ വന്നു കയറുന്നവരെ ശ്രദ്ധിച്ചു തെരഞ്ഞെടുക്കുക. അധികം മുകളിലും വേണ്ട. താഴെയും വേണ്ട. സമാസമം. നടക്കുമോ ? എവിടെ ? അതല്ലേ പ്രശ്നം !

സോണിയ നെഹ്‌റു കുടുംബത്തില്‍ വന്നു കയറിയതാണ്. ഇന്‍ഗ്ലണ്ടിലെ ഓക്സ്ഫോര്‍ഡ് യൂനിവേര്സിടിയില്‍ രാജിവ് പഠിക്കുമ്പോള്‍ അതിനടുത്തുള്ള കാന്‍റീന്‍ ലെ സപ്ലയര്‍ ആയിരുന്നു സോണിയ. (ബാറിലെ ഡാന്‍സര്‍ എന്നും കേട്ട്. ശരിയാണോ ആവോ). രാജീവ്‌ പഠിക്കാന്‍ ഉഴപ്പിയപ്പോള്‍ സമയം കളയാന്‍ സോണിയയുടെ കടയില്‍ പോയി ഇരുപ്പായി. രണ്ടുപേരും അടുത്തു. കല്യാണവും കഴിച്ചു. ഇന്ദിരയ്ക്കു ദേഷ്യം വന്നു. ഓര്‍മയുണ്ടല്ലോ. വാസ്തവത്തില്‍ ദേഷ്യം വന്നത് കുടുംബക്കാര്‍ക്ക്‌ ആണ്. രണ്ടു കുട്ടികളും ഉണ്ടായി.

ചിലപ്പോഴൊക്കെ ഒരു പൊരുത്തവും ഇല്ലാത്ത ബന്ധങ്ങള്‍ ഉണ്ടാവാറുണ്ട്. തൈക്കിളവന്‍ ചാള്‍സ് ഡയാനയെ കെട്ടിയത് നല്ല ഉദാഹരണം. രാജകുടുംബത്തിനു ആവശ്യമായിരുന്നത് രാജരക്തം പേറാന്‍ ശേഷിയുള്ള ചെറുപ്പമായ ഒരു ഗര്‍ഭപാത്രം. രണ്ടു കുട്ടികള്‍ ഉണ്ടായി. അതോടെ ചാള്‍സ് തന്‍റെ ഇഷ്ടവിനോദങ്ങളിലേക്ക് പോയി. ഡയാന തക്കം നോക്കി പുറത്തു ചാടുകയും ചെയ്തു. രാജകുടുംബത്തിനു ദുഷ്പേര് ഉണ്ടാക്കിയതിനു ഡയാനയെ കുറ്റപ്പെടുത്തി. സ്വന്തം കുറ്റം കണ്ടില്ല. അഥവാ കണ്ടിട്ട് മിണ്ടിയില്ല.

നോക്കുക. ദാമ്പത്യം എത്ര സൂക്ഷിച്ചു കൊണ്ട് നടക്കണം എന്ന്.

ഒരു എക്സ് മിലിട്ടറി ക്കാരന്‍ ഇടത്തരം കുടുംബം ആള് നല്ലവനും പരോപകാരിയും ഒക്കെ ആണ്. ആരെയും വെറുതെ സഹായിക്കും. കല്യാണങ്ങള്‍ വന്നാല്‍ തലേന്ന് രാത്രി പോയി പാചകത്തില്‍ വരെ സഹായിക്കും. നാട്ടുകാര്‍ക്ക് നല്ല മതിപ്പ്. ആള്‍ ഒരു പാവപ്പെട്ട സ്ത്രീയെ വിവാഹം ചെയ്തു. സ്ത്രീധനം ഇല്ല.

വീട്ടുകാര്‍ക്ക് ഈ വിവാഹം ഇഷ്ടപ്പെട്ടില്ല. എന്നാലോ ? മിണ്ടാനും വയ്യ. കുറെ നാള്‍ ശ്വാസം പിടിച്ചു പൊങ്ങച്ചം പറഞ്ഞു നടന്നു. നവവധുവിന് പക്ഷെ കാര്യം മനസ്സിലായി. തനിക്കു സ്വത്ത് ഇല്ലാത്തതാണ് പ്രശ്നം. ഇനി എന്ത് ചെയ്യും ?

വധു ഒരു യുക്തി കണ്ടു പിടിച്ചു. തന്‍റെ അപ്പൂപ്പന്റെ അപ്പൂപ്പന്‍ രാജാവിന്റെ പടത്തലവനോ മന്ത്രിയോ മറ്റോആയിരുന്നു എന്ന് ഒരു കാച്ചങ്ങു കാച്ചി. ജനം അന്തം വിട്ടു. ഇനി അന്വേഷിക്കാനും വയ്യ. പണ്ടത്തെ കാര്യം ആണ്.

പിന്നെ കേട്ടത് സമാധാനപ്രിയനായ പട്ടാളക്കാരന്‍ കലി ബാധിച്ചു ഭാര്യയെ അടിച്ചു എന്നാണ്. കാരണം എന്താ ? വീട്ടുകാര്‍ സ്വത്തില്ല എന്ന് പറയുമ്പോള്‍ ഭാര്യ അപ്പൂപ്പന്റെ മേന്മ പറയും. പട്ടാളക്കാരന് സ്വസ്ഥത പോയി.

നെഹ്‌റു കുടുംബം അധികാരമോഹികളും അഹങ്കാരികളും ജനശ്രദ്ധയില്‍ നില്‍കാന്‍ ആഗ്രഹിക്കുന്നവരും ആണ് എന്നത് അവര്‍ തന്നെ സമ്മതിക്കും. എന്നാല്‍ അവര്‍ അഴിമതിക്കാര്‍ ആയിരുന്നു എന്ന് ശത്രുക്കള്‍ പോലും പറഞ്ഞിട്ടില്ല. അതായതു സോണിയ വീട്ടിലേക്കു കടന്നു വന്നത് വരെ. ആദ്യ ആരോപണം ഉണ്ടായതു ബോഫോര്സ് തോക്കിടപാടില്‍ ആണ്. ഇറ്റലിക്കാരനായ ഒക്ടേവിയോ ഖ്വോട്ട്രോച്ചി നൂറു കോടി രൂപ കമ്മീഷന്‍ ആയി കൈപ്പറ്റി എന്ന് തെളിഞ്ഞു. ഇയാള്‍ സോണിയയുടെ സുഹൃത്ത് ആണ് താനും.

തുടര്‍ന്ന് രാജിവ് ഒരു സ്ഫോടനത്തില്‍ മരിച്ചു. സോണിയ അധികാരത്തില്‍ വന്നു.
പിന്നെ നടന്നത് അന്വേഷണ ഏജെന്‍സി ആയ സിബിഐ ഖ്വോട്ട്രോച്ചിയെ കുറിച്ചുള്ള അന്വേഷണം ഉഴപ്പിച്ചു അയാളെ കുറ്റ വിമുക്തനാക്കി എന്നതാണ്. പുരികങ്ങള്‍ പലതും ഉയര്‍ന്ന സംഭവം.

തുടര്‍ന്ന് പ്രിയങ്ക കല്യാണം കഴിച്ചു. അന്ന് ഇന്ത്യയിലെ ഏതു ധനികനെയോ, രാജകുടുംബാംഗത്തെയോ താരങ്ങളെയോ വിവാഹം കഴിക്കാന്‍ പറ്റുമായിരുന്നു. സോണിയ അംഗീകരിച്ചത് ഒരു സാധാരണ വെങ്കല വ്യാപാരിയെ ! രാജീവ്‌ ഉണ്ടായിരുന്നെങ്കില്‍ ഈ കല്യാണം നടക്കുമായിരുന്നോ എന്ന് സംശയം. സോണിയ തന്നെ പാവപ്പെട്ട കുടുംബത്തില്‍ നിന്നാണെന്നും അത് കൊണ്ട് മറ്റൊരു പാവത്തിനെ അംഗീകരിച്ചതാണെന്നും വ്യാഖ്യാനങ്ങള്‍ ഉണ്ടായി. തങ്ക മനസ്.

പിന്നെ കേട്ടത് സോണിയയുടെ സഹോദരങ്ങള്‍ക്ക്‌ ഇറ്റലിയില്‍ വെങ്കല പ്രതിമകള്‍ വില്കുന്ന കട ഉണ്ടെന്നാണ്.

സോണിയ രാജീവ്‌ അല്ല. കല്യാണം കഴിച്ചെന്നു വച്ച് തനതു സ്വഭാവം മാറില്ല. സോണിയയ്ക്ക് പകരം വേറെ ഒരാള്‍ ആയിരുന്നെങ്കില്‍ രാജീവ്‌ ഇങ്ങനെ ആകുമായിരുന്നോ എന്ന് സംശയം. ബോഫോര്സ് അഴിമതി നടത്താന്‍ സോണിയ തലയണമന്ത്രം നടത്തി എന്ന് ഊഹിക്കാം. അല്ലെങ്കില്‍ സോണിയയുടെ സുഹൃത്ത് ഇറ്റലിക്കാരന്‍ ഇടനിലക്കാരന്‍ എങ്ങനെ വന്നു ?

രാജീവിന്റെ മരണശേഷം സോണിയ ആയി പൂര്‍ണ അധികാരി. പ്രധാനമന്ത്രിയുടെ ഫയലുകള്‍ സോണിയ ഇടപെട്ടു തീരുമാനിച്ചു എന്നും അതിലെ കമ്മീഷന്‍ തന്‍റെ മരുമകനായ റോബര്‍ട്ട് വധ്രയുടെ പേരില്‍ വസ്തുക്കളും കെട്ടിടങ്ങളും ആയി നിക്ഷേപ്ച്ചു എന്നും ആരോപണം ഉണ്ട്.

റോബര്‍ ട്ട് വധ്ര പറയുന്നത് തന്നോടുള്ള അടുപ്പം കൊണ്ട് പലരും ഫ്ലാറ്റുകളും വസ്തുക്കളും ഒക്കെ വെറുതെ തന്നു എന്നാണു. പെരുമാറാന്‍ പഠിക്കണം.

ഇന്ന് നെഹ്‌റു കുടുംബം എവിടെ ? വന്നു കയറിയ മരുമക്കളുടെ തലത്തില്‍.

അതാണ് പറഞ്ഞത് മരുമക്കളെ ശ്രദ്ധിച്ചു തെരഞ്ഞെടുക്കുക. കഴിയുന്നതും തുല്യരുമായി ബന്ധപ്പെടുക. ഇല്ലെങ്കില്‍ താഴ്ന്ന തലത്തില്‍ ഉള്ളവര്‍ അവരുടെ തലത്തിലേക്ക് എല്ലാവരെയും വലിച്ചു താഴ്ത്തും.

ജാഗ്രതൈ.

No comments:

Post a Comment